Sunday 11 March 2012

വായനശാലാസുഖങ്ങള്‍

നരച്ചതെന്ന് തോന്നിപ്പിക്കുന്ന
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏറ്റവും വിലപിടിപ്പുള്ള
വെണ്ണക്കല്ലില്‍
കൊത്തിവച്ച മിനാരങ്ങളിലാണ്
കാതടപ്പിക്കുന്ന ശബ്ദത്തോടെ
പറന്നകലുകയും അടുക്കുകയും ചെയ്യുന്ന
വലിയ കറുത്ത പക്ഷികളുടെ
പാട്ടും സ്വപ്നവും മറ്റും തമ്പടിക്കുന്നത്.

അകമേ നിന്ന് നോക്കിയാല്‍ അവ കാണില്ല.
ഉരുണ്ട് കമഴ്ത്തിവെച്ച് ഒരു മണ്‍കലം പോലെ,
എളുപ്പത്തില്‍ ഗര്‍ഭപാത്രത്തോടുപമിക്കാവുന്ന ഒരു
മണ്‍കലം പോലെ
എളുപ്പത്തില്‍ ഗര്‍ഭപാത്രത്തോടുപമിക്കാവുന്ന.

അവിടെ പ്രേമനാടകങ്ങള്‍ അരങ്ങേറിയിരുന്നൊരിക്കല്‍
എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.

എനിക്ക് പണ്ടേ കോട്ടയം പുഷ്പനാഥിനെ ഇഷ്ടമാണ്.
വായനശാലയില്‍ നിന്ന് ഒരല്പം പോലും നാണിക്കാതെ
പുഷ്പനാഥുകളെ വലിച്ചിട്ടുണ്ട്.
പില്‍ക്കാലത്ത് തുണ്ടാണെന്ന് മനസ്സിലാക്കിയ പലതും
അങ്ങനെയാണ്.
ചില പുസ്തകങ്ങളില്‍
ആ ഭാഗങ്ങള്‍ അടിവരയിട്ട്
വശങ്ങളില്‍ രണ്ടക്ഷരവാക്കുകള്‍
പുത്തന്‍.
അര്‍ത്ഥമറിയില്ല.
ഡ്രാക്കുളക്കോട്ടയിലെ സുന്ദരിമാര്‍ വായിച്ച ഒരാളുമില്ലേ ഇവിടെ?

ഏതായാലും
നരച്ചതെന്ന് തോന്നിപ്പിക്കുന്ന
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏറ്റവും വിലപിടിപ്പുള്ള
വെണ്ണക്കല്ലില്‍
കൊത്തിവച്ച മിനാരങ്ങളിലാണ്
കാതടിപ്പിക്കുന്ന ശബ്ദത്തോടെ
പറന്നകലുകയും അടുക്കുകയും ചെയ്യുന്ന
വലിയ കറുത്ത പക്ഷികളുടെ
പാട്ടും സ്വപ്നവും മറ്റും തമ്പടിക്കുന്നത്.
അവയെപ്പറ്റിയോര്‍ക്കുമ്പോള്‍,
മനസ്സില്‍ കാണുമ്പോള്‍
എനിക്ക് ഡ്രാക്കുളക്കോട്ടയിലെ സുന്ദരിമാരെ ഓര്‍മവരുന്നു.

വെണ്ണക്കല്ലുകളെക്കുറിച്ചോര്‍ക്കുമ്പോള്‍
ഇന്ന് കെ എസ് ആര്‍ ടി സിയില്‍ നിന്നിറങ്ങി
ആയിരമൊന്നിന് വിലപേശിയ സ്ത്രീയെയും
ഇറങ്ങും വരെ
ഇരിപ്പിടത്തില്‍
ഞെളിപിരികൊണ്ടിരുന്ന
അയാളെയും
പിന്നെ പുറകിലിരുന്ന
എന്നെയും.
അങ്ങനെയാണ്.
ചില പുസ്തകങ്ങളില്‍
ആ ഭാഗങ്ങള്‍ അടിവരയിട്ട്
വശങ്ങളില്‍ രണ്ടക്ഷരവാക്കുകള്‍
പുത്തന്‍.
അര്‍ത്ഥമറിയില്ല.
ഡ്രാക്കുളക്കോട്ടയിലെ സുന്ദരിമാര്‍ വായിച്ച ഒരാളുമില്ലേ ഇവിടെ?

No comments:

Post a Comment